17/05/2025
'എനിക് ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചു പോയതാണ്.അപ്പോൾ എന്റെ അനുജത്തിയെ മൂന്ന് മാസം ഗർഭിണി ആയിരുന്നു അമ്മ. എന്റെ ജീവിതത്തിൽ അച്ഛൻ എന്നൊരാൾ ഉണ്ടായിട്ടില്ല..
എന്റെ പത്താമത്തെ വയസ്സ് മുതലാണ് ഞാൻ ഇച്ഛാച്ചൻ എന്ന് വിളിക്കുന്ന രണ്ടാനച്ചൻ ഞങ്ങളുടെ ലൈഫിലേക്ക് കടന്ന് വരുന്നത്.. പെട്ടെന്നൊരു ദിവസം ഒരാൾ നമ്മുടെ ലൈഫിലെക്ക് കയറി വരുന്നു, ഇനിമുതൽ അവർ നമ്മുടെ കൂടെ ഉണ്ടാകും,ഇനിമുതൽ ഇയാളെ ഇച്ഛാച്ചൻ എന്ന് വിളിക്കണം എന്ന് അമ്മ പറഞ്ഞപ്പോൾ അത് അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു..
ഇച്ഛാച്ചൻ വന്നതോടു കൂടി ഞങ്ങൾ അച്ഛന്റെ വീട്ടിൽ നിന്നും താമസം മാറി. അച്ഛന്റെ വീട്ടിലെ പലർക്കും അമ്മയുടെ രണ്ടാം വിവാഹം പ്രശ്നങ്ങൾ ഉണ്ടായിരുന്നു..വെക്കേഷൻ സമയം ആയാൽ ഞങ്ങൾക്ക് പോകാൻ വീടില്ല, അത്രയും നാൾ ക്ലോസ് ആയിരുന്ന ചേട്ടായിമാരും ചേച്ചിമാരും മിണ്ടുന്നില്ല..ബന്ധുക്കൾക്ക് ആർക്കും സംസാരിക്കാൻ താത്പര്യമില്ല.. ഞങ്ങൾ വീട്ടിൽ തന്നെ ആയിരിക്കും, എവിടെയും പോവാനുമില്ല, വരാനുമില്ല..ലൈഫിൽ നടന്ന ആ പെട്ടെന്നുള്ള ഷിഫ്റ്റ് അക്‌സെപ്റ് പറ്റാത്ത അവസ്ഥ ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു..
പിന്നെ ഒരു ഡിഗ്രി സമയം ഒക്കെ ആയപ്പോഴാണ് അമ്മ എന്ത്കൊണ്ട് രണ്ടാമത് കല്യാണം കഴിച്ചു, അമ്മയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്നൊക്കെ ചിന്തിക്കാൻ തുടങ്ങിയത്..ഞങ്ങൾ രണ്ട് പെൺകുട്ടികളെ കൊണ്ട് പുതിയൊരു സ്ഥലത്ത് താമസിക്കാൻ വരിക എന്നതൊക്കെ എത്ര പ്രയാസമുള്ളത് ആണെന്ന് തിരിച്ചറിയാൻ തുടങ്ങിയത്..
ഇപ്പോൾ ആലോചിക്കുമ്പോൾ അമ്മ എന്ത് കൊണ്ട് അങ്ങനെ ഒരു തീരുമാനം ആ സമയത്ത് എടുത്തു, ഇച്ഛാച്ചൻ എത്ര സപ്പോർട്ടിവ് ആയിട്ടാണ് ഈ മൊമെന്റ് വരെ ഞങ്ങളുടെ കൂടെ നിൽക്കുന്നത് എന്നൊക്കെ എനിക്കറിയാം..
ഇപ്പോൾ ഞാൻ ഗ്രേറ്റ്ഫുള്ളാണ്, താങ്ക്ഫുള്ളാണ്.
ലിജോമോൾ ജോസ്