10/01/2025
*അന്നും ഇന്നും*
മീൻ വിൽക്കുന്നവരാണ് അന്ന് ആദ്യമായി ഹോം ഡെലിവറിക്ക് ഇറങ്ങിയത് ആ കാലത്ത് മീൻ കൊട്ടകളിൽ തലയിൽ ചുമന്നും , ബക്കറ്റിൽ നിറച്ചും വീടുകളിൽ എത്തുമായിരുന്നു ഇലയിലും പേപ്പറിലും വീട്ടുകാരുടെ ചട്ടിയിലും കൊടുക്കുമായിരുന്നു അരിവാൾ കത്തി കൊണ്ട് മീൻ മുറിച്ച് ക്ലിൻ ചെയ്ത് കറി വെക്കുമായിരുന്നു
പിന്നീട് മീൻ വിൽക്കുന്നതിൽ മാറ്റം വന്നു സൈക്കിളിൽ , പിന്നീട് മീൻ ഏറ്റി സ്ക്കുട്ടറു മായി മീൻ വിൽപന , അതിൽ നിന്ന് മാറ്റം വന്ന് ആക്ടിവ സ്ക്കൂട്ടറിലും എൻ ഫീൽഡ് ബൈക്കിലും ഗുഡ്സിലും വീടുകളിൽ മീൻ എത്തി തുടങ്ങി
അത് പോലെ വീട് കളിൽ എത്തുന്ന മറ്റു ഉൽപന്നങ്ങളും ആദ്യ കാലങ്ങളിൽ നടന്ന് തലയിൽ ചുമന്ന് വീടുകളിൽ എത്തിക്കുമായിരുന്നു തലയിൽ ചുമന്ന് കൊണ്ട് വരുന്ന മൺചട്ടി, മറ്റു മൺ ഉൽപന്നങ്ങൾ
ഫേൻസി വള, മാല തുടങ്ങിയ ഉൽപന്നങ്ങളും വീടുകളിൽ കൂട്ടകളിലും മറ്റും എത്തുമായിരുന്നു
സ്ഥിരമായി വരുന്നവരായിരിക്കും പലരും
കാലം മാറി മീൻ , ഗുഡ് സുകളിലും മറ്റും വീടുകളിൽ എത്തി പഴയ കുറുക്കൂട്ടി , തേക്ക് ഇല പോയി പ്ലാസ്റ്റിക്കായി, മീൻ കട്ട് ചെയ്യാൻ അരിവാൾ കത്തി പോയി , പലതരം ചെറിയ കട്ടറുകളായി കൊഴികളും മറ്റ് നിത്യ പയോഗ സാദനങ്ങളും കടകളിൽ പോയി വാങ്ങിയിരുന്നെങ്കിൽ ഇന്ന് ഫോൺ കോളിൽ വീടുകളിൽ എത്തുന്നു
അന്ന് ഒരു പറമ്പിനും കാര്യമായി അതിരുകൾ ഉണ്ടാകുമായിരുന്നില്ല ആരും പറമ്പിന് വലിയ പ്രാധന്യം കൊടുത്തില്ല വെള്ളം ഒലിച്ച് പോവാനുള്ള ഇടകളാണ് പ്രധാന അതിര് ആ ഇടകളിൽ തന്നെയാണ് എല്ലാവരും വെളിക്കിരിക്കാൻ പോവാർ ചില ഇടകളിൽ രണ്ട് മരത്തിന്റെ പാലം വെച്ച് ഓല കൊണ്ട് മറച്ച് മരത്തിൽ ചവിട്ടി ഇരുന്ന് കാര്യം സാധിച്ച് പോവാം വിശാലമായ തെങ്ങുള്ളതും ഇല്ലാത്തതുമായ പറമ്പിലും കാര്യം സാധിക്കുന്നവരും ഉണ്ട്
കാലക്രമേണ ഓല കൊണ്ട് മറച്ചതും തുണി കൊണ്ട് മറച്ചതുമായ കുഴികക്കൂസ് വന്ന് തുടങ്ങി, പിന്നിട് കല്ല് കൊണ്ട് കെട്ടി ഓടിട്ട കക്കുസുകൾ വീടിന്റെ , പറമ്പിന്റെ ഒരു ഭാഗത്ത് സ്ഥാനം പിടിച്ചു, കുളിക്കാനുള്ള സൗകര്യത്തിന് വീടിന് പുറത്ത് കുളിമുറി എന്ന പേരിൽ ഒടിട്ട ചെറിയ റും പണിതു ചിലതിന് മേൽക്കൂര ഉണ്ടായിരിക്കില്ല
കാലം പുരോഗമിച്ച് വീടിന്റെ ഉള്ളിൽ തന്നെ പല ആധുനിക മോഡലിലുള്ള കുളിമുറികളും ,പല രീതിയിൽ ഇരുന്നിട്ട് കാര്യം സാധിക്കാനുള്ള ബാത്ത് ഫിറ്റിങ്സുകൾ വന്നു
അന്ന് തുറന്നിട്ട ഭൂമിയിൽ എല്ലാവരും എല്ലാവരുടെയും ഭൂമിയിൽ കൂടിയും , നടന്ന് പോവുമായിരുന്നു എല്ലാവരുടെയും വീട്ടിലെ മാങ്ങയും കശുമാങ്ങയും മറ്റും എല്ലാവരുടേതുമായിരുന്നു ആരും ആരോടും പരാതി പറയില്ലാരുന്നു ഇന്ന് എല്ലാവരും ആദ്യം അവരുടെ അതിരിനാണ് പ്രാധാന്യം കൊടുക്കുന്നത് വലിയ വലിപ്പത്തിലുള്ള മതിലുകൾ വിത്യസ്ത ഡിസൈനിലാക്കി മറച്ചിരിക്കയാണ് പലരും അയൽ വാസി പൊലുമായി ബന്ധമില്ല , അന്ന് നാട്ടിലുള്ളവർക്ക് നാട്ടിലുള്ള മൊത്തം ആളുകളെയും പരിചയ മുണ്ടായിരുന്നു ക്വാർട്ടേർസ്കൾ ഇല്ലാത്ത കാലം
അന്ന് ഒരു വീട്ടിൽ തന്നെ നിരവധി പേർ കുട്ടുകുടുബമായി ഉണ്ടാകുമായിരുന്നു
പിന്നിട് ക്വർട്ടേർസുകൾ വന്ന് മറ്റു ഭാഗങ്ങളിൽ നിന്ന് ആളുകൾ ക്വർട്ടേർസിൽ വന്ന് താമസം തുടങ്ങി ആദ്യം വിരലിൽ എണ്ണാവുന്ന ക്വാർട്ടേസെ ഉള്ളുവെങ്കിൽ ഇന്ന് വ്യാപകമായി ക്വാർട്ടേസുകളും ഫ്ലാറ്റുകളും വന്ന് പല പ്രദേശത്തുള്ളവരും താമസം തുടങ്ങി നാട്ടിലുള്ള പലർക്കും പലരെയും തിരിച്ചറിയാൻ കഴിയാതെയായി
അന്ന് നമ്മുടെ നാട്ടിലുള്ളവർ ജോലി തേടി ബോംബെയിലും, ബെഗ്ളൂർ, കൽക്കത്ത, തുടങ്ങിയ സ്ഥലങ്ങളിൽ പോയിരുന്നുവെങ്കിൽ
ഇന്ന് ബംഗാൾ, ആ സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോലി തേടി ഹിന്ദിക്കാർ , ബായിമാർ നമ്മുടെ നാടിലെത്തി
എവിടെ നോക്കിയാലും ജോലിയുമായി ബന്ധപെട്ട് ടൗണുകളിലും ക്വർട്ടേർസുകളിലും ഹോട്ടലുകളിലും അവര് തന്നെ,
അന്ന് പാട്ട് കേൾക്കാനും വാർത്തകളാറിയാനും റേഡിയോ ,ബാറ്ററി ഉപയോഗിച്ചും മറ്റും കേട്ടിരുന്നു , ബാറ്ററി ടോർച്ചും ഉപയോഗിച്ചിരുന്നു പിന്നിട് ബ്ലാക്കെൻ വൈറ്റ് ടി.വി വന്നു,ആ കാലത്ത് തന്നെ അപൂർവ്വം വീടുകളിൽ മാത്രം ലാന്റ് ഫോൺ ഉണ്ടായിരുന്നു
ഇന്ന് എല്ലാം മൊബൈൽ ഫോൺ അതൊക്കെ ഏറ്റടുത്തു
മുമ്പ് സ്ക്കൂളിലും മറ്റും പോവണമെങ്കിൽ കിലോമീറ്ററോളം നടന്ന് പോവേണ്ടിയിരുന്നു ഇന്ന് വീടിന് മുന്നിൽ പല തരത്തിലുള്ള സ്ക്കൂൾ ബസ്സുകൾ മറ്റ് സ്ക്കുളിൽ പോവാനുള്ള വാഹനങ്ങൾ വീടിന് മുന്നിൽ എത്തി
ഒരോ കാലത്തിനും അതിന്റെതായ ഗുണങ്ങളും ദോശങ്ങളുമുണ്ട്
ഈ കാലവും കടന്ന് പോവും
-ശുഭം-
✍🏼✍🏼✍🏼
Maharoof Media